മണൽഘടികാരം
ബഷീര്‍ അലി ആലിയ്ക്കല്‍
നിന്റെ മജ്ജകൾ ദ്രവിച്ചുരുകി ,
മാറിടം ചുരത്തുന്ന ദ്രാവകം -
മൊത്തികുടിച്ചു തീർത്തു മെല്ലെ ,
നിന്നിൽനിന്നകന്ന ബാല്യമേ .!
രാവിന്റെ പൊയ്കയിൽ കുളിക്കുന്ന ,
വെണ്‍നിലാവിന്റെ നഗ്നതയെ,
രാവുറങ്ങാതെ നോക്കി തുടിപ്പി-
ച്ചൊരെൻ ഉന്മത്ത കൗമാരമേ ...!
തിളയ്ക്കും സൂര്യനെ ചുവപ്പിക്കാൻ,
രക്തം കുടഞ്ഞിട്ടു കണ്ണാടികൾ -
തീർക്കുന്ന യ്വവ്വന കാലത്തിലും,
നിന്റെ ഹൃദയമുരുകി ഒഴുകി മെല്ലെ-
എന്റെ ചഷകംനിറച്ചു, പ്രണയകാലം...!
നിമിഷങ്ങൾ കൊറിച്ചുതിന്നു മെല്ലെ -
നാഴിക,വിനാഴിക ചവച്ചു തുപ്പുന്നൊരീ ,
അലസമാം ജീവിത സായാഹ്നവും ...!
ഇടക്കൊക്കെ ഇരുപുറം മാറ്റിവച്ചു ഞാൻ ,
കാലത്തിനെ കളിയാക്കിചിരിക്കാൻ ,
മുന്നിൽ ,മണൽഘടികാരമൊരുക്കി-
ഇന്നീ അപരാഹ്നകാലത്തിലിരിപ്പൂ...!
********************************************
സ്വപ്നം.
മരിയ അന്റൂ
ഓര്‍മ്മകള്‍ക്കൊരു മൂടുപടം തീര്‍ത്തു
ഒളിപ്പിച്ചിടട്ടെ നിന്നെയതിനുള്ളില്‍
പ്രിയതരമാകും സ്വപ്നങ്ങള്‍ നെയ്തൊരാ
വര്‍ണങ്ങളൊക്കെയും മായിച്ചിടട്ടെഞാന്‍.
നഷ്ടദുഖത്തില്‍ തളര്‍ന്നിരുന്നപ്പോള്‍
ഒരു കുളിര്‍തെന്നലായി നീ എന്നില്‍ നിറയവേ
അതിന്‍റെയൂഷ്മള സ്നേഹ ധാരയില്‍
ഒരു അരുവിയായി ഒഴുകി പടര്‍ന്നു ഞാന്‍.
വെയില്‍പ്പൂക്കളായി എന്നുടെ മോഹങ്ങള്‍
കരിഞ്ഞതറിഞ്ഞു ഞാന്‍ തപിച്ചിടവെ
അറിഞ്ഞു നിന്റെ കരസ്പര്‍ശനം ഒരു
സ്വന്തനമായി എന്നില്‍ നിറഞ്ഞു കവിഞ്ഞത്.
അകലെയെങ്കിലും പ്രണയ പുഷ്പമേ നീ
ഇതളുകള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുക
വര്‍ണങ്ങളുറങ്ങുന്നൊരു പൂമ്പറ്റയായി
പുനര്‍ന്ജനിക്കട്ടെ നിനക്കായിവിടെ ഞാന്‍.
********************************
ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടവര്‍
ബിജ് ലി സുജേഷ്
നിങ്ങള്‍ കുരുതികളാണ്
വിചിത്രമായ തെരുവിന്റെ
ഇടനാഴികളിലെ
ഭ്രമിപ്പിക്കുന്ന
വെള്ളിവെളിച്ചങ്ങളുടെ
ആഴങ്ങളിലേക്ക്
അറിയാതെ കാല്‍ തെന്നി
വീണു പോയ ശലഭജന്മങ്ങള്‍..
വിശ്വാസങ്ങളുടെ
വര്‍ണ്ണച്ചിറകുകളോരോന്നും
അടര്‍ത്തിയെറിയപ്പെട്ടവര്‍
തിരിച്ചറിവിന്റെ
കരിമ്പട്ടു പുതച്ചു
മടുപ്പിക്കുന്ന ഏകാന്തതയുടെ
ഒറ്റത്തുരുത്തിലേക്ക്
പലായനം ചെയ്തവര്‍
പ്രതീക്ഷയുടെ
കരിന്തിരി കത്തി
മൌനത്തിന്റെ
ചിതല്‍പ്പുറ്റിനുള്ളില്‍
അഭയം തിരഞ്ഞു പോയവര്‍..
വരള്‍ച്ചയുടെ
വേനല് ശിഖരങ്ങളില്‍
വ്യര്‍ത്ഥ സ്വപ്നങ്ങളായി
തൂങ്ങിയാടുന്നവര്‍ ..
നിങ്ങളിനിയും
ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടതുണ്ട്
വിരല്‍ത്തുമ്പിലാളുന്ന
തീപ്പൊരിയില്‍
ഹവിസ്സായെരിയട്ടെ
ഭൂതായനങ്ങള്‍ ..
കണ്ണിലെ കടുംകെട്ടഴിച്ചു
വഴി വെട്ടി നീങ്ങുക
കാലമിനിയും
നിങ്ങളുടെ കാലൊച്ച
കാതോര്‍ക്കുക്കുന്നുണ്ട്..
***********************************************************
മണൽഘടികാരം
ബഷീര്‍ അലി ആലിയ്ക്കല്‍
നിന്റെ മജ്ജകൾ ദ്രവിച്ചുരുകി ,
മാറിടം ചുരത്തുന്ന ദ്രാവകം -
മൊത്തികുടിച്ചു തീർത്തു മെല്ലെ ,
നിന്നിൽനിന്നകന്ന ബാല്യമേ .!
രാവിന്റെ പൊയ്കയിൽ കുളിക്കുന്ന ,
വെണ്‍നിലാവിന്റെ നഗ്നതയെ,
രാവുറങ്ങാതെ നോക്കി തുടിപ്പി-
ച്ചൊരെൻ ഉന്മത്ത കൗമാരമേ ...!
തിളയ്ക്കും സൂര്യനെ ചുവപ്പിക്കാൻ,
രക്തം കുടഞ്ഞിട്ടു കണ്ണാടികൾ -
തീർക്കുന്ന യ്വവ്വന കാലത്തിലും,
നിന്റെ ഹൃദയമുരുകി ഒഴുകി മെല്ലെ-
എന്റെ ചഷകംനിറച്ചു, പ്രണയകാലം...!
നിമിഷങ്ങൾ കൊറിച്ചുതിന്നു മെല്ലെ -
നാഴിക,വിനാഴിക ചവച്ചു തുപ്പുന്നൊരീ ,
അലസമാം ജീവിത സായാഹ്നവും ...!
ഇടക്കൊക്കെ ഇരുപുറം മാറ്റിവച്ചു ഞാൻ ,
കാലത്തിനെ കളിയാക്കിചിരിക്കാൻ ,
മുന്നിൽ ,മണൽഘടികാരമൊരുക്കി-
ഇന്നീ അപരാഹ്നകാലത്തിലിരിപ്പൂ...!
********************************************
സ്വപ്നം.
മരിയ അന്റൂ
ഓര്‍മ്മകള്‍ക്കൊരു മൂടുപടം തീര്‍ത്തു
ഒളിപ്പിച്ചിടട്ടെ നിന്നെയതിനുള്ളില്‍
പ്രിയതരമാകും സ്വപ്നങ്ങള്‍ നെയ്തൊരാ
വര്‍ണങ്ങളൊക്കെയും മായിച്ചിടട്ടെഞാന്‍.
നഷ്ടദുഖത്തില്‍ തളര്‍ന്നിരുന്നപ്പോള്‍
ഒളിപ്പിച്ചിടട്ടെ നിന്നെയതിനുള്ളില്‍
പ്രിയതരമാകും സ്വപ്നങ്ങള്‍ നെയ്തൊരാ
വര്‍ണങ്ങളൊക്കെയും മായിച്ചിടട്ടെഞാന്‍.
നഷ്ടദുഖത്തില്‍ തളര്‍ന്നിരുന്നപ്പോള്‍
ഒരു കുളിര്‍തെന്നലായി നീ എന്നില്‍ നിറയവേ
അതിന്‍റെയൂഷ്മള സ്നേഹ ധാരയില്‍
ഒരു അരുവിയായി ഒഴുകി പടര്‍ന്നു ഞാന്‍.
വെയില്‍പ്പൂക്കളായി എന്നുടെ മോഹങ്ങള്‍
കരിഞ്ഞതറിഞ്ഞു ഞാന്‍ തപിച്ചിടവെ
അറിഞ്ഞു നിന്റെ കരസ്പര്‍ശനം ഒരു
സ്വന്തനമായി എന്നില്‍ നിറഞ്ഞു കവിഞ്ഞത്.
അകലെയെങ്കിലും പ്രണയ പുഷ്പമേ നീ
ഇതളുകള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുക
വര്‍ണങ്ങളുറങ്ങുന്നൊരു പൂമ്പറ്റയായി
പുനര്‍ന്ജനിക്കട്ടെ നിനക്കായിവിടെ ഞാന്‍.
അതിന്‍റെയൂഷ്മള സ്നേഹ ധാരയില്‍
ഒരു അരുവിയായി ഒഴുകി പടര്‍ന്നു ഞാന്‍.
വെയില്‍പ്പൂക്കളായി എന്നുടെ മോഹങ്ങള്‍
കരിഞ്ഞതറിഞ്ഞു ഞാന്‍ തപിച്ചിടവെ
അറിഞ്ഞു നിന്റെ കരസ്പര്‍ശനം ഒരു
സ്വന്തനമായി എന്നില്‍ നിറഞ്ഞു കവിഞ്ഞത്.
അകലെയെങ്കിലും പ്രണയ പുഷ്പമേ നീ
ഇതളുകള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുക
വര്‍ണങ്ങളുറങ്ങുന്നൊരു പൂമ്പറ്റയായി
പുനര്‍ന്ജനിക്കട്ടെ നിനക്കായിവിടെ ഞാന്‍.
********************************
ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടവ
ബിജ് ലി സുജേഷ്
നിങ്ങള്‍ കുരുതികളാണ്
വിചിത്രമായ തെരുവിന്റെ
ഇടനാഴികളിലെ
ഭ്രമിപ്പിക്കുന്ന
ഭ്രമിപ്പിക്കുന്ന
വെള്ളിവെളിച്ചങ്ങളുടെ
ആഴങ്ങളിലേക്ക്
അറിയാതെ കാല്‍ തെന്നി
അറിയാതെ കാല്‍ തെന്നി
വീണു പോയ ശലഭജന്മങ്ങള്‍..
വിശ്വാസങ്ങളുടെ
വിശ്വാസങ്ങളുടെ
വര്‍ണ്ണച്ചിറകുകളോരോന്നും
അടര്‍ത്തിയെറിയപ്പെട്ടവര്‍
തിരിച്ചറിവിന്റെ
അടര്‍ത്തിയെറിയപ്പെട്ടവര്‍
തിരിച്ചറിവിന്റെ
കരിമ്പട്ടു പുതച്ചു
മടുപ്പിക്കുന്ന ഏകാന്തതയുടെ
ഒറ്റത്തുരുത്തിലേക്ക്
മടുപ്പിക്കുന്ന ഏകാന്തതയുടെ
ഒറ്റത്തുരുത്തിലേക്ക്
പലായനം ചെയ്തവര്‍
പ്രതീക്ഷയുടെ
പ്രതീക്ഷയുടെ
കരിന്തിരി കത്തി
മൌനത്തിന്റെ
മൌനത്തിന്റെ
ചിതല്‍പ്പുറ്റിനുള്ളില്‍
അഭയം തിരഞ്ഞു പോയവര്‍..
വരള്‍ച്ചയുടെ
അഭയം തിരഞ്ഞു പോയവര്‍..
വരള്‍ച്ചയുടെ
വേനല് ശിഖരങ്ങളില്‍
വ്യര്‍ത്ഥ സ്വപ്നങ്ങളായി
വ്യര്‍ത്ഥ സ്വപ്നങ്ങളായി
തൂങ്ങിയാടുന്നവര്‍ ..
നിങ്ങളിനിയും
നിങ്ങളിനിയും
ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടതുണ്ട്
വിരല്‍ത്തുമ്പിലാളുന്ന
വിരല്‍ത്തുമ്പിലാളുന്ന
തീപ്പൊരിയില്‍
ഹവിസ്സായെരിയട്ടെ
ഹവിസ്സായെരിയട്ടെ
ഭൂതായനങ്ങള്‍ ..
കണ്ണിലെ കടുംകെട്ടഴിച്ചു
കണ്ണിലെ കടുംകെട്ടഴിച്ചു
വഴി വെട്ടി നീങ്ങുക
കാലമിനിയും
കാലമിനിയും
നിങ്ങളുടെ കാലൊച്ച
കാതോര്‍ക്കുക്കുന്നുണ്ട്..
***********************************************************
സ്മൃതിശരമുനകൾ
========================================================
========================================================================
-----------------------------------------------------------------
ആസൂത്രണങ്ങളുടെ ബാക്കിപത്രം
ബിനോജ് കാലായില്‍
ഒന്നാം പൂപ്പില്‍
നൂറായ് പൊലിച്ച്
കതിര്‍ചൂടി നാണിച്ച്
നവവധുവിനെപ്പോലെ
തലകുമ്പിട്ട് നിന്ന
കുളപ്പാല*ക്കതിരുകള്‍
കത്തും മീനച്ചൂടില്‍
കരിയും പതിരായ്
പാഴായ് പൊഴിയുന്നത്
കാണാന്‍ കഴിയാതെ
ഒരു തീപ്പെട്ടിക്കമ്പിന്‍
ചിലവില്‍ ചിതകൂട്ടി
ഒരു പാവം കര്‍ഷകന്‍
രണ്ടാംപൂപ്പില്‍
കതിര്‍പൊട്ടും മുമ്പേ
മലവെള്ളം മടവീഴ്‌ത്തി
ചതുപ്പായ് മാറിയ
പുഞ്ചപ്പാടം നോക്കി
ചങ്കുതകര്‍ന്ന് വിലപിക്കുന്നു
ഒരു പാവം കര്‍ഷകന്‍
മൂന്നാം പൂപ്പില്‍
ഒന്നും രണ്ടും കണക്കുകള്‍
കൂട്ടിക്കെട്ടിയൊരുമുഴമാക്കി
കളപ്പുരയുടെ വിട്ടത്തില്‍
തലകുമ്പിട്ട് ഞാന്നുകിടപ്പൂ
ഒരു പാവം കര്‍ഷകന്‍
* ഒരു പരമ്പരാഗത നെല്‍വിത്ത്
![]() |
ആര്‍ടിസ്റ്റ് മുളവന എന്‍ എസ് മണിയുടെ രചന |
============================================================================================
![]() |
creation of Artist Mulavana N S Mony |
========================================================================
സാരീ വിസ
ജോമിറ്റ് ജോയ്
കല്യാണം കഴിഞ്ഞു ഹണീമൂണിന് പോകുമ്പോൾ
അവൾ പിറുപിറുത്തു , ഇതെന്തൊരു റോഡ്
മൊത്തം കുഴിയാണല്ലോ .. അതും നിങ്ങടെ ഈ വണ്ടീൽ
അതൊക്കെ അങ്ങ് ന്യൂയോർക്കിൽ ..
നമ്മൾ വായിച്ചുവളർന്ന വായനശാല
അതുകണ്ടപ്പോൾ പിന്നേം ദെ വന്നു
നിങ്ങള്ക്ക് ഇതൊക്കെയേ ഉള്ളോ മനുഷ്യ
കച്ചറകൾ ഇരിക്കുന്ന നിങ്ങടെനാട്ടിലെ വായനശാല
അതൊക്കെ അങ്ങ് ന്യൂയോർക്കിൽ .....
തിരിച്ചുപോകുമ്പോൾ അവൾ പറഞ്ഞു
ചെട്ടായീനെ ഞാൻ രണ്ടുമാസം .. അതിനുള്ളിൽ
അങ്ങോട്ട് കൊണ്ടോകാം ... പോരില്ലേ
കൂടെ ഒരു ചിരീം പിന്നെ പഞ്ചാര ഉമ്മേം
എന്റെ മുത്തെ .. കേറിച്ചെന്നു രണ്ടുമാസംകൊണ്ടാരിഞ്ഞു
സാരിവിസേടെ മാഹാത്മ്യം
പാത്രം കഴുകി , കുഞ്ഞുങ്ങളേം നോക്കി
ഇപ്പൊ വീട്ടിൽ ഇരിപ്പാ ... ആരെലുംവാടെ ചാറ്റിൽ
കല്യാണം കഴിഞ്ഞു ഹണീമൂണിന് പോകുമ്പോൾ
അവൾ പിറുപിറുത്തു , ഇതെന്തൊരു റോഡ്
മൊത്തം കുഴിയാണല്ലോ .. അതും നിങ്ങടെ ഈ വണ്ടീൽ
അതൊക്കെ അങ്ങ് ന്യൂയോർക്കിൽ ..
നമ്മൾ വായിച്ചുവളർന്ന വായനശാല
അതുകണ്ടപ്പോൾ പിന്നേം ദെ വന്നു
നിങ്ങള്ക്ക് ഇതൊക്കെയേ ഉള്ളോ മനുഷ്യ
കച്ചറകൾ ഇരിക്കുന്ന നിങ്ങടെനാട്ടിലെ വായനശാല
അതൊക്കെ അങ്ങ് ന്യൂയോർക്കിൽ .....
തിരിച്ചുപോകുമ്പോൾ അവൾ പറഞ്ഞു
ചെട്ടായീനെ ഞാൻ രണ്ടുമാസം .. അതിനുള്ളിൽ
അങ്ങോട്ട് കൊണ്ടോകാം ... പോരില്ലേ
കൂടെ ഒരു ചിരീം പിന്നെ പഞ്ചാര ഉമ്മേം
എന്റെ മുത്തെ .. കേറിച്ചെന്നു രണ്ടുമാസംകൊണ്ടാരിഞ്ഞു
സാരിവിസേടെ മാഹാത്മ്യം
പാത്രം കഴുകി , കുഞ്ഞുങ്ങളേം നോക്കി
ഇപ്പൊ വീട്ടിൽ ഇരിപ്പാ ... ആരെലുംവാടെ ചാറ്റിൽ
==================================================
കറിയുപ്പ്
ഷംസ് ബാലുശ്ശേരി
അച്ഛനൊരു
മുളക് പാടമായിരുന്നു,
ഉപ്പിനോട്
അടങ്ങാത്ത
അത്യാര്‍ത്തിയാണ്.
പ്രഷറിനു
ഉപ്പു പാടില്ലത്രേ,
മൂലക്കുരുവിന്
ദേഷ്യം ഇരട്ടിക്കുമത്രെ.
ഉപ്പില്ലെങ്കിലും
അടുക്കള
കരഞ്ഞതായി
ഞാനോര്‍ക്കുന്നില്ല.
അമ്മയുള്ളപ്പോള്‍
അച്ഛന് ഉപ്പില്ലന്ന
പരാതിയില്ലായിരുന്നു
എരിവു തിന്ന് തിന്ന്
തിളച്ചയടുപ്പില്‍
വറ്റിപ്പോയതാണ്
വീട്ടിലെയാ ഉപ്പുകടല്‍
മയില്‍പ്പീലി
ഹൃദയത്താളില്‍ സുക്ഷിച്ച
മയിപ്പീലി ഇതുവരെ പെരുകിയില്ല
പറയിക്കും പന്തിരുകുലത്തിനും
നാണക്കേടായി
ഒരുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും പച്ചയായി തീര്‍ന്നു
മറുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും നീലയായ്‌ത്തീര്‍ന്നു
പടിഞ്ഞാറ് പച്ചയില്‍ നീല പൂത്തു
കിഴക്കുള്ള പച്ചയില്‍ ചോപ്പ് പൂത്തു
സര്‍വതും പൂക്കുന്ന പച്ച
അല്‍പം കുടിക്കട്ടെ ഞാന്‍ .
കേക്ക് മരം
നിന്റെ വാക്കുകളുടെ മധുരവും
വിരല്ക്കുളിര്‍മയും ഈ കേക്കിനുണ്ട് .
അപൂര്‍വതകളിലപൂര്‍വ്വം.
അതിനാലാവാം ശാലിനീ
കൊതിമൂത്ത് നേരത്തേ രുചിച്ചു .
മീനയ്ക്കും മക്കള്‍ക്കും
പിന്നെ കുഞ്ഞാറ്റയ്ക്കും `പകുത്തു.
(അവളിപ്പോള്‍ അടുത്ത വീട്ടിലെയല്ലല്ലോ )
മുഴുത്ത ഒരു കഷണം ഞാന്‍
മാറ്റി വയ്ക്കുകയാണ്
ഒത്തിരിപ്പേര്‍ക്ക് ഈ രുചി മധുരം
വിതരണം ചെയ്യാനാഗ്രഹം.
വീടിന്റെ മുറ്റത്തു എന്നും
ശാഖോപശാഖകള്‍ നിവര്‍ത്തി
ഒരു കേക്കുമരം നില്‍ക്കണം .
നാവിലൂടെ ഹൃദയത്തിലേക്ക്
സ്നേഹവും സൌഹൃദവും
ആനന്ദവും ഒഴുകണം
അതിനായ് ഒരായിരം
മുഴുത്ത കേക്കുകള്‍ കായ്ക്കണം.
അവന്റെ തിരുനാളില്‍ നാളേ
ഞാന്‍ നടുന്ന കേക്ക് മരമാകും.
അഞ്ചിനെ അയ്യായിരമാക്കിയോന്‍
എനിക്ക് കരുത്ത് ,, പ്രചോദനം.
മണ്ടത്തരമെന്നാവും അല്ലെങ്കില്‍
വട്ടെന്നും പറഞ്ഞേക്കാം.
പക്ഷെ എനിക്കുറപ്പുണ്ട് .
ഇശ്ചാശക്തിയും കഠിനാദ്ധ്വാനവും
വിജയം തരുമെന്ന് അനുഭവം.
ചേട്ടായീ പോകല്ലേ അപകടം.
പ്രഭാത സവാരി മുറിച്ച വാക്കുകളില്‍
ഭീതിയുടെ പെരുമ്പറ.
മുല്ലൈപ്പെരിയാര്‍ എങ്കള്‍ക്ക്
ഇടുക്കി മാവട്ടം എങ്കള്‍ക്ക്.
കാതു തുളച്ച ആരവങ്ങള്‍ക്കിടയില്‍
നിലവിളികള്‍ കേട്ടുവോ.
വീടിനെ പൊതിഞ്ഞൊരു പുകമരം.
മാംസവും കേക്കും കരിഞ്ഞ ഗന്ധം .
ഇശ്ചാശക്തിയും കഠിനാദ്ധ്വാനവും
വിജയം തരുമെന്ന് അനുഭവം.
ചേട്ടായീ പോകല്ലേ അപകടം.
പ്രഭാത സവാരി മുറിച്ച വാക്കുകളില്‍
ഭീതിയുടെ പെരുമ്പറ.
മുല്ലൈപ്പെരിയാര്‍ എങ്കള്‍ക്ക്
ഇടുക്കി മാവട്ടം എങ്കള്‍ക്ക്.
കാതു തുളച്ച ആരവങ്ങള്‍ക്കിടയില്‍
നിലവിളികള്‍ കേട്ടുവോ.
വീടിനെ പൊതിഞ്ഞൊരു പുകമരം.
മാംസവും കേക്കും കരിഞ്ഞ ഗന്ധം .
2 comments:
ellaa kavithakalum oninonnu mechamaanu . aashamsakalode
ellaa kavithakalum nannaayittundu .
aashamsakalode
Post a Comment